Monday, 2 May 2011

എന്‍റെ ഗ്രാമം

                                           എന്‍റെ ഗ്രാമം 


കേരളത്തിലെ തൃശൂര്‍ ജില്ലയില്‍ പുതുക്കാട് ബ്ലോക്കില്‍ മറ്റത്തൂര്‍
വരന്തരപ്പിള്ളി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗ്രാമം.
ഇന്ചക്കുണ്ട് എന്ന എന്‍റെ ഗ്രാമം ..........
അധ്വാനശിലരായ ഒരു കൂട്ടം കുടിയേറ്റ കര്‍ഷകര്‍ അധിവസിക്കുന്ന 
ഗ്രാമം..........
തെങ്ങും,റബറും,കുരുമുളകും നിറഞ്ഞു നില്‍ക്കുന്ന പ്രകൃതി 
രമണീയമായ എന്‍റെ ഗ്രാമത്തിന്റെ തുടിപ്പുകള്‍ പുറംലോകത്ത്‌
എത്തിക്കുവാനുള്ള ഒരു എളിയ ശ്രമമാണ് ഈ ബ്ലോഗ്‌....
ഈ ഗ്രാമത്തെയും,ഗ്രമാവസികളെയും അറിയാന്‍.....
ഏവര്‍ക്കും എന്‍റെ ഗ്രാമത്തിലേക്ക് സ്വാഗതം...........
                      
                ഇന്ച്ചക്കുണ്ട് ഗ്രാമം ചരിത്രം 
രണ്ടാം ലോക മഹാ യുധ്ധത്തെ തുടര്‍ന്ന് നാടെങ്ങും കടുത്ത പട്ടിണിയുടെ പിടിയിലമര്‍ന്ന കാലം.കൃഷി ചെയ്യാന്‍ കന്നി മണ്ണ് തേടി കര്‍ഷക കുടുംബങ്ങള്‍ തിരുവിതാംകൂറില്‍ നിന്നും മലബാറിലേക്ക് കുടിയേറാന്‍ തുടങ്ങി.ഭക് ഷ്യോല്പ്പാദനം വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കര്‍പലപദ്ധതികളുംആവിഷ്ക്കരിച്ചിരുന്നു.അതിലൊന്നായിരുന്നു 'ഗ്രോ മോര്‍ ഫുഡ്‌ പ്രോഗ്രാം'.ഈ പരിപാടി അനുസരിച്ച് നെല്‍കൃഷി ചെയ്യുന്നതിന്വനഭൂമിപാട്ടത്തിനു നല്‍കാന്‍ സര്‍ക്കാര്‍ തയാറായി.
മലബാറിലാണ് ഇങ്ങനെവനഭൂമിപാട്ടത്തിന്‌നല്‍കപ്പെട്ടത്‌.തിരുവിതാം കുറില്‍നിന്നും ആയിരക്കണക്കിന് കുടുംബങ്ങള്‍ മലബാറിലേക്ക് 
കുടിയേറിത്തുടങ്ങി.
അക്കാലത് കൊച്ചി രാജ്യത്തെ മലയോരങ്ങളില്‍ കുടിയേറ്റ കര്‍ഷകര്‍ 
എത്തിയിരുന്നില്ല.തിരുവിതാംകുറിലെ മീനച്ചില്‍ താലൂക്കില്‍ പെട്ട 
രാമപുരത്തുകാരനായ ഒരാള്‍സര്‍ക്കസ്സംഘത്തോടൊപ്പംകൊച്ചിയിലും മലബാറിലും ചുറ്റിയടിക്കാന്‍ ഇടയായി.തിരിച്ച്എത്തിയ ഇയാളാണ് തൃശ്ശൂരിനടുത്തുള്ളഇന്ച്ചകുണ്ട്‌വനപ്രദേശത്തെകുറിച്ച്നാട്ടുകാ
രോട് പറഞ്ഞത്.ഇതറിഞ്ഞ കര്‍ഷകര്‍ ഇന്ച്ചകുണ്ടിലേക്ക് പോകാന്‍ തയാറായി.ഒരു സംഘം യുവകര്‍ഷകര്‍ സ്ഥലം കാണാനായി തിരിച്ചു.
1949 ല്‍ ആയിരുന്നു ഇത്.
ആമ്പല്ലൂരില്‍ ബസ്സിറങ്ങിയ സംഘം കാല്‍നടയായിവരന്തരപ്പിള്ളിയില്‍ എത്തി.അവിടെ ഉണ്ടായിരുന്ന ചില കര്‍ഷകരുടെ സഹായത്തോടെ 
ഇന്ച്ചകുണ്ടില്‍ എത്തി.വനം വകുപ്പ് നേരിട്ട് വനഭൂമി വെട്ടി തെളിച്ച്
കൃഷി ചെയ്തിരുന്ന കാലമായിരുന്നു അത്.എന്നാല്‍ കാട്ടു മൃഗങ്ങ 
ളുടെ ശല്യം മൂലം കൃഷി പരാജയപ്പെട്ടു.
തിരുവിതാംകുറില്‍ നിന്നെത്തിയ യുവകര്‍ഷകര്‍ക്ക് വനഭൂമിപാട്ടത്തി
നായി നല്‍കാന്‍ വനം വകുപ്പ് അധികൃതര്‍ തയാറായി.വരന്തരപ്പിള്ളി 
പൗണ്ടിന് സമിപം അക്കാലത്ത്‌ താമസിച്ചിരുന്ന എം.എ.അബ്ദുള്ള 
സാഹിബ്‌ ഇവര്‍ക്ക് വനഭൂമി പാട്ടത്തിന് അനുവദിക്കുന്നതിനു സഹായിച്ചു.അബ്ദുള്ള സാഹിബ്‌ അടക്കം 33 പേര്‍ക്ക് മൂന്നേക്കര്‍ വിതം വനഭൂമി മൂന്നു വര്‍ഷത്തേക്ക് അനുവധിച്ചുകിട്ടി.ഒരു വര്‍ഷ ത്തേക്ക് മൂന്നര  രൂപയായിരുന്നു പാട്ടത്തുക.
1950 ജനുവരി 20 ന് 33 കുടുംബങ്ങള്‍ അടങ്ങുന്ന കുടിയേറ്റ സംഘം 
ഇന്ച്ചക്കുണ്ടിലെത്തി താമസം ആരംഭിച്ച്‌ കൃഷി തുടങ്ങി.ഇവരില്‍ 
കരുവന്നൂര്‍ സ്വദേശിയായ അബ്ദുള്ള സാഹിബ്‌ ഒഴികെ മറ്റെല്ലാവരും 
തിരുവിതാംകുറിലെ മീനച്ചില്‍താലുക്കില്‍പെട്ട രാമപുരം,
കുറവിലങ്ങാട്‌ സ്വദേശികള്‍ ആയിരുന്നു.ഈ വന്‍ കാട്ടില്‍ കൃഷി ഇറക്കിയാല്‍ കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുമെന്നും പാട്ടം കൊടുക്കാന്‍ വഴിയില്ലാതെ തിരിച്ചുപോകേണ്ടിവരുമെന്നും വരന്തരപ്പിള്ളി, കോടാലി എന്നിവടങ്ങളില്‍ ഉള്ള പലരും മുന്നറിയിപ്പ് നല്‍കിയെ ങ്കിലും സാഹസികരായ ആ കുടിയേറ്റ കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. 
വിഷമ ഘട്ടങ്ങളില്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ധൈര്യം 
പകരുന്നതിനും കൂട്ടത്തിലെ തലമുതിര്‍ന്നവരായമുളക്കല്‍കൊച്ചേട്ടനും  
അബ്ദുള്ള സാഹിബും ശ്രമിച്ചിരുന്നു.
മരങ്ങള്‍ക്ക് കേടുവരാതെ അടിക്കാട് തെളിച്ച് കൃഷിയിറക്കാന്‍ 
മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളു.കാട് വെട്ടിത്തെളിച്ച് കപ്പ,
നെല്ല്,വാഴ എന്നിവ കൃഷി ചെയ്തു.വിശപ്പും ദാഹവും സഹിച്ച്
രാവിലെ മുതല്‍ ഇരുട്ടുന്നതു വരെ പണി എടുത്തിരുന്ന ഇവര്‍ക്ക് 
ആദ്യ വര്‍ഷം കടുത്ത പട്ടിണിയായിരുന്നു.സംഘത്തിലെ രണ്ടു പേര്‍ 
പമ്പ് കടിയേറ്റ് മരിച്ചു.
തഴച്ചു വളര്‍ന്ന കാര്‍ഷിക വിളകള്‍ കാട്ടു മൃഗങ്ങള്‍ നശിപ്പിക്കാന്‍ 
തുടങ്ങി.ഇത് തടയുന്നതിന് കാവല്‍ മാടം കെട്ടി രാത്രി മുഴുവന്‍ 
ഉറക്കമിളച്ച് കാവലിരുന്നു.മലംപനിയുടെ കുടെക്കൂടെയുള്ള ആക്ര
മണം പലരെയും തളര്‍ത്തി.പാലപ്പിള്ളിയിലുള്ള  വെള്ളക്കാരുടെ റബ്ബര്‍ എസ്റ്റേറ്റ്‌ വക ഡിസ്പെന്സറിയായിരുന്നു അടുത്തുള്ള ചികിത്സാ കേന്ദ്രം.രോഗികളെ ചുമലില്‍ എടുത്തായിരുന്നു ഇവിടെ എത്തിച്ചിരുന്നത്.ആദ്യ വര്‍ഷത്തെ വിളവ്‌ പ്രതീക്ഷിച്ചതിലും മെച്ച മായിരുന്നു.പാട്ടത്തുക നല്‍കാനും ചെറിയതോതില്‍ മിച്ചം വെക്കാനും 
കഴിഞ്ഞു.ഗതാഗത സൗകര്യം വളരെ കുറവായിരുന്നു.കാര്‍ഷിക വിളകള്‍ പറിച്ചെടുത്ത്‌ തലച്ചുമടായി മൂന്നു മൈല്‍  അകലെയുള്ള 
കച്ചേരിക്കടവില്‍ എത്തിച്ച് അവിടെ നിന്നും വഞ്ചിയില്‍ കയറ്റി പുഴയിലുടെ നന്ദിക്കര വരെ കൊണ്ടുപോകും.അവിടെനിന്നും വാഹനത്തില്‍ കാട്ടൂര്‍,ചേര്‍പ്പ്‌,തൃപ്രയാര്‍ തുടങ്ങിയ ചന്തകളില്‍ 
എത്തിച്ചാണ് വില്‍പ്പന നടത്തിയിരുന്നത്.
വരന്തരപ്പിള്ളി കൊവേന്ത പള്ളിയില്‍ ഉണ്ടായിരുന്ന ഫാദര്‍ റെജിനാള്‍ഡു സി. എം.ഐ.,സാമുഹ്യ രാഷ്ട്രിയ നേതാക്കളായിരുന്ന 
റ്റി.പി.സീതാരാമന്‍,തോട്ട്യാന്‍ അന്തോണി തുടങ്ങിയവരെ ഇന്ച്ചക്കു
ണ്ടിലെ കുടിയേറ്റക്കാര്‍ക്ക് ഒരിക്കലും മറക്കാനാകില്ല.കുടിയേറ്റ
ക്കാരുടെപ്രശ്നങ്ങള്‍പരിഹരിക്കുന്നതിലും അവരെപ്രോത്സാഹിപ്പി
ക്കുന്നതിലും ഇവര്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്‌.തിരുവിതാംകൂര്‍ മുഖ്യ മന്ത്രി ആയിരുന്ന എ.ജെ.ജോണ്‍ഇന്ച്ചക്കുണ്ട്കുടിയേറ്റക്കാര്‍ക്ക് വേണ്ടി വളരെയേറെ സഹായം ചെയ്തിട്ടുണ്ട്.71 -72കാലഘട്ടത്തില്‍ ഇവിടത്തെ മിക്ക കര്‍ഷകര്‍ക്കും പട്ടയം ലഭിച്ചു.പത്തുവര്‍ഷം മുന്പ് 
കുടിയേറ്റത്തിന്റെ  സുവര്‍ണ ജൂബിലി ആഘോഷിച്ച ഇന്ച്ചക്കുണ്ട് ഗ്രാമം ഇന്നു കാണുന്ന വിധം വളര്‍നെങ്കില്‍അത്ഈഗ്രാമവാസിക
ളുടെ കഠിന അദ്വാനവുംഅര്‍പ്പണബോധവുംഒന്ന്കൊണ്ട്മാത്രമാണ്.
33 കുടുംബങ്ങള്‍ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് 1000 ത്തോളം 
കുടുംബങ്ങള്‍ വസിക്കുന്നു.
പള്ളി,സര്‍ക്കാര്‍ സ്കൂള്‍,സഹകരണ സംഘങ്ങള്‍,പോസ്റ്റ് ഓഫീസ്,
മൃഗസംരക്ഷണ കേന്ദ്രം,ശുദ്ധജലപദ്ധതി,അംഗന്‍വാടി,ടെലിഫോണ്‍ 
എക്സേഞ്ച് എന്നിവയെല്ലാം നേടിയെടുത്തത് ഇവിടത്തെ ജനങ്ങ 
ളുടെ ഒത്തൊരുമയും നിരന്തര പരിശ്രമവും ഒന്നുകൊണ്ടു മാത്രമാണ്  

  

No comments:

Post a Comment